Tuesday 29 June 2010

കാല്‍പന്തുരുളുമ്പോള്‍ വെള്ളിത്തിരയിലെന്ത് ?


ുസ്തക പരിചയം
ഞങ്ങള്‍ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുകയാണ്.ഇതിനേറ്റവും അനുയോജ്യമായ സമയവും
ഇതാണെന്നു തോന്നുന്നു .
പുസ്തകം :ഫുട്ബോള‍്‍‍‍‍ സിനിമകള്‍‍‍ കാഴ്ച്ചയും പ്രതിനിധാനവും
എഴുതിയത്: മധുജനാര്‍ദ്ധന൯
ഫുട്ബോള്‍ പ്രമേയമാകുന്ന ലോക സിനിമകളേയും ഡോക്യുമെന്ററികളേയും ആസ്വാദനതലത്തില്‍ നിന്ന്
പരിചയപ്പെടുത്തുകയാണ് മധുജനാര്‍ദ്ധനന്‍‍‍‍‍‍‍ . ഞങ്ങള്‍ക്ക് ഇങ്ങനെയൊരു പുസ്തകം പുതുമയാണ്. ജനങ്ങള്‍‍‍‍‍നെഞ്ചിലേറ്റി ആഹ്ളാദിച്ച ഉശിര൯ കളിക്കാരുടെ ജീവിതം പ്രമേയമാകുന്ന സിനിമകളും ഡോക്യുമെന്ററികളും
ഞങ്ങള്‍ കണ്ടിട്ടില്ലെങ്കിലും ഒരു നേരനുഭവമായിത്തന്നെ ഈ പുസ്തക വായന ഞങ്ങളില്‍ പെയ്തിറങ്ങി.
ഇംഗ്ളീഷ് ക്ള‍‍ബ്ബായ മാഞ്ചസ്റ്ററിന്റെ അറുപതുകളിലെ മിന്നുന്ന താരം ജോര്‍ജ്ജ് ബെസ്റ്റിനെ അവതരിപ്പിയ്ക്കുന്ന
'ജോര്‍ജ്ജ് ബെസ്റ്റ്സ് ബോഡി' എന്ന ഡോക്യുമെന്ററിയാണ് പുസ്തകത്തിലെ ആദ്യവായന.
ഒരുകാലത്ത് ബ്രസീലിയ൯ ജനതയെ ത്രസിപ്പിയ്ക്കുകയും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത
ഗാരിഞ്ചയുടെ ജീവിതവും കളിയുമാണ് 'ഗാരിഞ്ച ദ ലോണ്‍ലി സ്റ്റാ൪'എന്ന മിര്‍ട്ടന്‍ അയന്‍കാ൪
സംവിധാനം ചെയ്ത ഫുട്ബോള‍്‍‍ സിനിമ . ഈ സിനിമകയെ നന്നായി വിശകലനം ചെയ്ത് ഗാരിഞ്ചയെന്ന
കളിക്കാരനെ നമ്മുടെ മുന്നില്‍ അവതരിപ്പിയ്ക്കാന്‍ ലേഖകന് ശ്രമിയ്ക്കുന്നുണ്ട്.
വിനോദങ്ങളെ ഫാസിസം അതിന്റെ ആര്‍ത്തിയടക്കുവാനുള്ള പരീക്ഷണ മാതൃകകളായി ഉപയോഗിച്ച ചരിത്രമാണ്ടു ഹാഫ് ജംസ് ഇ൯ ഹെല്‍'പറയുന്നത്‍. സ്വേച്ഛധിപത്യ രീതികള്‍ ലഘൂകരിയ്ക്കുവാനുള്ള മനപ്പൂര്‍വ്വമായ ശ്രമമാണ്അമേരിക്കന്‍ സിനിമയായ ' എസ്കേപ്പ് ടു വിക്ടറി '.അര്‍ജന്റീനിയന്‍ ജനതയുടെ പ്രതിരൂപവും സ്വപ്നവും ആശയുംആവേശവും ആയ ദീഗോ മറഡോണയുടെ ജീവിതം ആഖ്യാനം ചെയ്യുന്ന സിനിമയാണ് റോജര്‍ബക്ക്, കെന്‍‍സിക്ളര്‍ എന്നിവര് ചേര്ന്ന് സംവിധാനം നിര്‍വഹിച്ച
1955 ലെ ' മറഡോണ വില്ല൯ ഓ൪ വിക്ടീം 'അര്ജ്ജന്റീനയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രവും ഈ സിനിമയില്‍‍‍‍‍‍‍
പ്പെടുന്നു. 1985 മെയ് 29 ന് ഉണ്ടായ ഹെയ്സ൯ ഫുഡ്ബോള്‍‍‍‍ ദുരന്തത്തെ പഠന വിധേയമാക്കി മൈക്കള്‍
ഹെവിവിറ്റും ബ്രയാല്‍ ഹെന്‍റ്റി മാര്‍ട്ടിനും ചേര്‍ന്ന് ഒരുക്കിയ 'ഹൗ ഹെയ്സല്‍ ചെയ്ഞ്ച്സ് ഫുഡ്ബോള്‍‍‍‍‍‍‍‍എന്ന
ഡോക്യുമെന്ററിയുടെ വായനയും ഈ പുസ്തകത്തില്‍ നടക്കുന്നുണ്ട്.ഫുഡ്ബോളിനെ ആവേശത്തോടെ കാണികയുംലോകകപ്പ്കാണുവാനും എന്തും നേരിടുവാനും ത്യജിക്കുവാനുംതയ്യാറാകുന്ന ബുദ്ധവിഹാരത്തിലെ പഠിതാക്കളുടെകഥയാണ് ഫോര്‍പ്പ് [ ദി കപ്പ് ] എന്ന ഭൂട്ടാ൯ സിനിമബുദ്ധസന്യാസികൂടിയായ സെന്റ് സോനാര്‍ബുവാണ്സംവിധായകന്‍. ഫുഡ്ബോളിന്റെ ആവേശവും സൗന്ദര്യവും വൈകാരികതയും പൂര്‍ണ്ണമായും സ്വാംശീകരിച്ചുകൊണ്ട്ഡാനി കനോണ്‍ സംവിധാനം ചെയ്ത ' ഗോള്‍' എന്ന സിനിമയാണ് ലേഖക൯ അവസാനമായി വായിക്കുന്നത്. ഫുഡ്ബോള്‍ ലഹരി കത്തിപ്പടര്‍ന്നു നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഈ പുസ്തകം നിങ്ങള്‍ക്കായിപരിചയപ്പെടുത്തുന്നു............................................! ' '