Tuesday 25 December 2007

ഹൃദയം കൊണ്ടറിയാന്‍






ഇന്ന് കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? സ്വബോധം ഉണ്ട്‌ എന്ന് അവകാശപ്പെടുന്ന മുതിര്‍ന്നവരുടെ ക്രൂരതയ്ക്ക്‌ എത്രനാള്‍ ഞങ്ങളെപ്പോലുള്ള കുട്ടികള്‍ നിന്നുകൊടുക്കണം? യുനിസഫ്‌ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും, ശിശുക്ഷേമ ആദര്‍ശവാക്യങ്ങള്‍ മുഴക്കിയാലും ലോകത്തിന്റെ അടിത്തട്ടുവരെ ചെന്ന് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനു കഴിയണമെങ്കില്‍ മനുഷ്യന്റെ മനോഭാവത്തിനു മാറ്റം വരുത്തണം.എവിടെ ഒരു യുദ്ധമൊ വര്‍ഗീയ ലഹളയൊ ഉണ്ടാവുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌ കുട്ടികളാണല്ലോ?പേന പിടിയ്ക്കേണ്ട കൈകളില്‍ മാരകായുധങ്ങള്‍ പിടിക്കുന്നകുട്ടികള്‍ നിങ്ങളുടെ മക്കളാേണെങ്കിലോ? ബാലവേലക്കെതിരെ ശബ്‌ ദമുയര്‍ത്തുന്നവരുടെ വീടുകളില്‍പോലും കുട്ടികളെ കൊണ്ട്‌ പണിയെടുപ്പ്പ്പിക്കുന്നു.
കുട്ടികള്‍ക്ക്‌ വളര്‍ത്തുനായയുടെ വില പോലുംകല്‍പ്പിക്കാത്ത ഈലോകത്ത്‌ ഇവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ?........പ്രതികരിക്കൂ....



ചിക്കു മോള്‍,ഗീതു,സുധന്യ.

Tuesday 11 December 2007

ഉദയനാണ്‌ താരം

ഇത്‌ കൊടുക്കാന്‍ വൈകിയ ബ്ലോഗ്‌ വിശേഷമാണ്‌.
ഉദയന്‍ ആരെന്നാവും. ഞങ്ങളെ ബ്ലോഗുലകത്തിലേയ്ക്ക്‌ കൈപിടിച്ചുകൊണ്ടുവന്ന ഞങ്ങളുടെ ഉദയന്‍ ചേട്ടന്‍.ഒരു നല്ല എഴുത്തുകാരനായ ഇദ്ദേഹം പുതിയ കാര്യങ്ങളെ കണ്ടറിയുകയും മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുതരികയും ചെയ്യുന്നു.ഡി.പി.ഐ. യിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്റര്‍നെറ്റ്‌ കഫേയില്‍ പോയാണ്‌ സൈബര്‍ ലോകത്തിന്റെ സാധ്യതകളെ തിരിച്ചറിയുന്നത്‌.കലാകൌമുദി,മലയാളം തുടങ്ങിയ വാരികകളിലും ഗ്രന്ഥാലോകത്തിലും മറ്റും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതുന്നുണ്ട്‌. തെറ്റാടി എന്ന പ്രസിദ്ധീകരണവും ചേട്ടന്റേതാണ്‌. അറിയപ്പെടാന്‍ ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥമായി സേവനങ്ങള്‍ ചെയ്യുന്ന ഉദയന്‍ ചേട്ടന്റെ ബ്ലോഗിലേക്ക്‌ പോകാന്‍ ദാ ഇവിടെ ക്ലിക്ക്‌ ചെയ്യൂ..http://thettadyblog.blogspot.com/

Monday 3 December 2007

അണ്ണാറക്കണ്ണനും തന്നാലായത്‌.....

ന്ന് ലോക വികലാംഗ ദിനം ഞങ്ങളുടെ സ്കൂളില്‍കാഴ്ചക്കുറവുള്ളവരും കേള്‍വി ഇല്ലാത്തവരും സംസാര വൈകല്യമുള്ളവരും ബുദ്ധിവൈകല്യമുള്ളവരുമായ കുറച്ചു കൂട്ടുകാരുണ്ട്‌. അവരെ കളിയിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രീകല ടീച്ചറും. ഈ കൂട്ടുകാര്‍ക്ക്‌ പലകഴിവുകളും ഉണ്ട്‌. കഥയെഴുതും,പാട്ടുപാടും,കവിതയെഴുതും,ചിത്രം വരയ്ക്കും...പഴഞ്ചൊല്ല് ശേഖരിക്കും,കടങ്കഥകള്‍ പറയും അങ്ങനെ അങ്ങനെ............അവര്‍ക്കുവേണ്ടിയിതാ ഞങ്ങളുടെ ബ്ലോഗിന്റെ ഒരു ഭാഗം.

കവിത
തത്ത
തത്ത്‌ തത്തി തത്തി നടക്കുംതത്തമ്മക്കിളിയേ
നിന്റെപിഞ്ചുകാലില്‍ മുള്ള്‌ കൊള്ളും പഞ്ചാരക്കിളിയേ
തുമ്പപ്പൂവിന്റെ സുഗന്ധ വേദന ചെല്ലത്തത്തേ
എന്റെ പുന്നാരത്തത്തേആകാശത്ത്‌ പറന്നീടുന്ന ചെല്ലത്തത്തേ
നിന്റെ വീട്‌ എവിടെയാണ്‌?
വയല്‍ പാടങ്ങളില്‍ പാറിനടക്കുന്ന
നെല്ലുകള്‍ കൊത്തിക്കളിക്കുന്ന തത്തമ്മസുന്ദരി
തത്തമ്മേ അല്ല്ലയോ സുന്ദരി തത്തമ്മേ
അക്ഷരശ്ലോകം അറിഞ്ഞീടുന്ന വയമ്പാണല്ലോ
കൈനോക്കിജാതകം ചൊല്ലുന്ന തത്തമ്മേ
നിന്നുടെ കഴിവ്‌ എവിടെയാണ്‌?
കൊത്തി കൊത്തി നടന്നീടുന്നൊരു
പച്ചപ്പനം തത്തേ
നിന്നുടെ ഭംഗിക്കെന്തൊരു ചന്തം
അരുമയാണല്ലോ നിന്നുടെ അഭയമാണല്ലോ
വയല്‍പ്പാടങ്ങളില്‍ കൂട്ടം കൂടി
പാറിനടക്കും തത്തമ്മേ
നിന്നുടെ പാട്ടുകള്‍ ഒന്ന് പാടാമോ
നിന്റെ ഈണം പകര്‍ന്നു തരാമോ
സുന്ദരി തത്തേ
തുള്ളിത്തുള്ളി കളിക്കുന്ന അരുമത്തത്തേ
എന്നുടെ അരുമത്തത്തേ

-അഖില.വി.എസ്‌-

Saturday 1 December 2007

പ്രകൃതിയും മനുഷ്യനും

മനുഷ്യനും വീടും
ഗുഹകള്‍-ഏറുമാടങ്ങള്‍-വീടുകള്‍

‍നായാടി നടന്നപ്പോള്‍ ദേഹ രക്ഷയ്ക്കായി ഗുഹയില്‍ അഭയം തേടിയ മനുഷ്യര്‍ ഫ്ലാറ്റുകളും ബഹുനില സൌധങ്ങളും പണിഞ്ഞ്‌ വീട്‌ എന്നത്‌ കച്ചവടമാക്കി മാറ്റിയിരിക്കുന്നു.
വാസ്തുശാസ്ത്രം:-വീടിനെയും വസ്തുവിനെയും കുറിച്ച്‌ പഠിക്കുന്ന ശാഖ.പണ്ടത്തെ നാലുകെട്ടുകള്‍ ഇപ്രകാരം നിര്‍മിച്ചിരിക്കുന്നു.വീടു നിര്‍മാണത്തിനുള്ള പുരയിടം വാസ്തുപുരുഷമണ്ഡലമായി കണക്കാക്കുന്നു.വസിക്കുന്നതേതോ അതാണു വാസ്തു.വാസ്‌ എന്ന ധാതുവില്‍ നിന്നും ഇത്‌ ഉണ്ടായിരിക്കുന്നു.
വാസ്തുശാസ്ത്രത്തില്‍ മൂര്‍ത്തികള്‍ക്കും അവരുടെ സ്വഭാവങ്ങള്‍ക്കും ഒക്കെ പങ്കുണ്ട്‌.
കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമിയാണ്‌ വീടു നിര്‍മ്മിക്കാന്‍ ഉത്തമം.വാസ്തുശാസ്ത്ര തത്ത്വങ്ങളാണ്‌ വാസ്തുശാസ്ത്രത്തിന്റെ ആധാരം.ഓരോ തത്ത്വങ്ങളുടെയും പ്രാധാന്യങ്ങളും തത്ത്വം ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
ചെറു പ്രാണികള്‍ പോലും തങ്ങളുടെ വീടുകള്‍ മനോഹരമാക്കുന്നു.
വ്യക്തിസ്വാതന്ത്ര്യം അതിന്റെ പരകോടിയില്‍ അനുഭവിക്കുന്നത്‌ പാര്‍പ്പിടത്തിലാണ്‌.സദാചാരമൂല്യങ്ങള്‍ തിരിച്ചറിയുന്നതും വ്യക്തിത്ത്വരൂപീകരണത്തിനുസഹായകമായ ഘടകങ്ങള്‍ ലഭ്യമാകുന്നതും പാര്‍പ്പിടങ്ങളില്‍ നിന്നുമാണ്‌.
ഉപവിഷയങ്ങള്‍
മനുഷ്യനും സംസ്കാരങ്ങളും
സസ്യങ്ങളുടെ ഉപയോഗങ്ങള്‍
ആഹാരം
അലങ്കാരം
വസ്ത്രം
പാര്‍പ്പിടം
വീടും പരിസരവും
മണ്ണൊലിപ്പു തടയല്‍
ഔഷധം
കാലാവസ്ഥ നിയന്ത്രണം

പ്രകൃതി വരും തലമുറയ്ക്കുകൂടിയുള്ളതാണ്‍`.................................മനുഷ്യനും ഗൃഹോപകരണങ്ങളുംശാരീരികാധ്വാനം കുറച്ച്‌ അല്ലെങ്കില്‍ ഒഴിവാക്കിക്കൊണ്ട്‌ സമയലാഭത്തോടെ മനുഷ്യജീവിതത്തെ ആയാസരഹിതമാക്കാന്‍ ഗൃഹോപകരണങ്ങള്‍ക്ക്‌ കഴിയുന്നു.പണ്ടുള്ളവയുടെ അതേ ധര്‍മ്മം നിര്‍വഹിക്കുകയും അതിസങ്കീര്‍ണമായ ഘടനയോടു കൂടിയവയുമാണ്‌ ഇന്നത്തെ ഗൃഹോപകരണങ്ങള്‍.സൃഷ്ടിയുടെ മാതാവാണ്‌ ആവശ്യം..................................സചേതന-അചേതനവസ്തുക്കള്‍ പരസ്പരപൂരകങ്ങളാണ്‌.അചേതന വസ്തുക്കളാണ്‌ ഭൂമിയിലെ സചേതനവസ്തുക്കള്‍ക്കും നിലനില്‍പ്പിനു വേണ്ട സഹായം നല്‍കുന്നത്‌.മനുഷ്യന്‍ അവന്റെ ആവശ്യത്തിനായുപയോഗിക്കുന്ന ഓരോ വസ്തുവും അവന്‌ പ്രിയപ്പെട്ടതും സചേതനവും ആയിരിക്കും.വ്യാപാരഘടകങ്ങളെക്കാള്‍ വളര്‍ത്തു ജീവികള്‍ ആഹ്ലാദവും ആശ്വാസവും പകരുന്നു.കാല്‍നൂറ്റാണ്ടിനു മുമ്പ്‌ പക്ഷിമൃഗാദികള്‍ കേരളത്തില്‍ വ്യാപാരഘടകമായി.വലിപ്പച്ചെറുപ്പം നോക്കാതെ പറഞ്ഞാല്‍ മനുഷ്യനില്ലാത്ത ഒട്ടേറെ സിദ്ധികള്‍ ജീവികള്‍ക്കുണ്ട്‌.ആദായം,കൌതുകം,സ്നേഹം,വ്യവസായം,സാഹസങ്ങള്‍,കുറ്റാന്വേഷണം എന്നിവയ്ക്കായി ജീവികളെ വളര്‍ത്തുന്നുണ്ട്‌,ആനയെ മനുഷ്യര്‍ ബുദ്ധി കൊണ്ട്‌ കീഴ്‌പ്പെടുത്തുന്നു.മൃഗപരിപാലനത്തോടൊപ്പം ചികിത്സയും വേണം.പക്ഷികള്‍ക്ക്‌ ഗഗനവിശാലത തന്നെയാണിഷ്ടം.അപകടത്തില്‍ നിന്നു രക്ഷിച്ച മനുഷ്യനെ പിരിയാത്ത പക്ഷികളുമുണ്ട്‌.
- ഗൌതംവ്യാസ്‌

Thursday 29 November 2007

കണക്കിന്റെ രസായനം

രേ ആകൃതിയും വലിപ്പവുമുള്ള പത്ത്‌ നാണയങ്ങള്‍.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകള്‍.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കില്‍ ഉള്ള നാണയങ്ങള്‍ മാത്രം രണ്ട്‌ ഗ്രാം തൂക്കമുള്ളവയാണ്‌.ഏതടുക്കിലാണ്‌ തൂക്കക്കൂടുതലുള്ള നാണയങ്ങള്‍ ഉള്ളത്‌?[ഒരിക്കല്‍ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയില്‍ ബി.പി.ഒ. ശ്രീ.ചന്ദ്രശേഖരന്‍ ഉന്നയിച്ച രസക്കണക്കാണിത്‌.

-ശാന്തി
പത്ത്‌.എ

Wednesday 28 November 2007

ഒരു നാടന്‍ കലയെ കുറിച്ചിത്തിരി......

വേലകളി.
വേലകളി.ദക്ഷിണകേരളത്തില്‍ പ്രചാരത്തിലുള്ള ആയോധനാ പ്രധാനമായ നൃത്തരൂപമാണ്‌ വേലകളി.ഭടന്റെ വേഷം അിഞ്ഞ നര്‍ത്തകന്‍ കൈയ്യില്‍ വാളും പരിചയും പിടിച്ചുകൊണ്ട്‌ ലളിതമായ ചുവടുവെയ്പോടെ നൃത്തം ചെയ്യുന്നു. വേലയുടെ ഉത്ഭവസ്ഥാനം അമ്പലപ്പുഴയാണെന്ന് വിശ്വസിക്കപ്പെ ദ്ധടുന്നു.കൌരവ-പാണ്ഡവരുടെ കുരുക്ഷേത്രയുദ്ധത്തില്‍ അനുസ്മരിപ്പിക്കുന്നതാണ്‌ വേേലകളി. കസവുമുണ്ടും ചുവന്ന അരപ്പട്ടയുമാണ്‌വേഷം. തപ്പ്‌,തകില്‍,കുറുങ്കുഴല്‍,മദ്ദളം,ഇലത്താളം എന്നീ നാടന്‍ വാദ്യോപകരണങ്ങള്‍ ഇതിനുപയോഗിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും,ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും, ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലും,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്‌ പതിവുണ്ട്‌.

Tuesday 27 November 2007

ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്‌

ഴമയുടെ ഐതിഹാസിക കഥകള്‍ ഇതള്‍ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാര്‍ത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ്‌ ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട്‌ ബസ്റ്റാന്റില്‍ നിന്നും വലിയമല[ഐ.എസ്‌.ആര്‍.ഒ]യിലേയ്കുള്ളവഴിയില്‍ ഏകദേശം 2കി.മി. കഴിഞ്ഞാല്‍ ഇവിടെയെത്താം. ഏകദേശം 500 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത്‌ ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരം പണിതത്‌. കോയിക്കല്‍ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളില്‍നിന്നും ഒളിച്ചുതാമസിക്കുവാന്‍ വേണ്ടിയാണ്‌ ഈ കൊട്ടാരം പണിതതെന്നാണ്‌ പഴമക്കാരുടെ ഭാഷ്യം. കോയിക്കല്‍കൊട്ടാരത്തില്‍ നിന്ന് ഇവിടത്തേയ്ക്‌ ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌] ഈ തുരങ്കം അവസാനിക്കുന്നത്‌ കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്‌. ഈ തുരങ്കം വഴിയാണ്‌ ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്‌. നീരാഴിക്കുളത്തില്‍ ഉമയമ്മറാണിക്ക്‌ നീരാടുവാനായി ആലിലയുടെ ആകൃതിയില്‍ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്‌. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട്‌ നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ്‌ സ്റ്റോണ്‍] കൊണ്ട്‌ നിര്‍മ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ്‌ ഈ സ്ഥലത്തിന്‌ 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്‌.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്‌'ഗോപുരത്തിന്‍ കാല'. ഗോപുരത്തിന്റെ ചുവട്‌ എന്നര്‍ഥത്തിലാണ്‌ ഈ പേരു വന്നത്‌. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവില്‍ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്‌. 5000 ആനപിടിച്ചാല്‍പോലും ഈ പാറ അനക്കാന്‍ കഴിയില്ല. ഒരു റബ്ബര്‍ തോട്ടത്തിനുനടുവിലാണ്‌ ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്‌.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ്‌ ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍.

Thursday 22 November 2007

അയിരവല്ലി മല

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ ഏതാണ്ട്‌ 40 കിലോ മീറ്റര്‍ കിഴക്കോട്ടാണ്‌ അയിരവല്ലി മല അഥവാ ചിറ്റിപ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 1730 അടി ഉയരത്തിലാണ്‌ ഈ മല സ്ഥിതി ചെയ്യുന്നത്‌. അവിടെ ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രവുമുണ്ട്‌. ഈ ക്ഷേത്രം അവിടെയുള്ള പാറയ്ക്കടിയിലാണ്‌. ഈ പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ അതി മനോഹരം!
തിരുവനന്തപുരം നെടുമങ്ങാട്‌ വിതുര റൂട്ടില്‍ മലയടി വെട്ടയില്‍ റോഡ്‌ വഴി പോയാല്‍ ഈ സ്ഥലത്തെത്താം.
വിനായക്‌ ശങ്കര്‍.എസ്‌

Friday 16 November 2007

കോട്ടപ്പുറം കാവ്‌

നെടുമങ്ങാട്‌ കരിപ്പൂര്‌ വിതുരറോഡ്‌ വഴി മുടിപ്പുര മുക്കില്‍ എത്തുക.
അവിടെ നിന്നും മൊട്ടല്‍മൂട്‌,ഖാദിബോഡ്‌,ആനാട്‌ [നെടുമങ്ങാട്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 2 കി.മീ.]
ഖാദിബോഡ്‌ മുക്കില്‍ നിന്നും അര കിലോമീറ്റര്‍ അകലെ പനങ്ങാട്ടേലയിലാണ്‌ കോട്ടപ്പുറം കാവ്‌ സ്ഥിതിചെയ്യുന്നത്‌.ധാരാളം വര്‍ഷം പഴക്കമുള്ള ചാര്‌,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സര്‍പ്പഗന്ധി തുടങ്ങിയ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്‌.

-സോണിത്ത്‌,യദു,സുധന്യ,തുഷാര,ശ്യാമ.......

നെടുമങ്ങാട്‌ സബ്ജില്ലാ കലോല്‍സവം

2007 നവംബര്‍ 13,14,15,16 ദിവസങ്ങളിലായി ആനാട്‌ എസ്‌.എന്‍.വി.എച്ച്‌.എസ്‌.എസില്‍ വച്ച്‌ നടന്ന സബ്ജില്ലാ കലോത്സവത്തില്‍ കരിപ്പൂര്‍ എച്ച്‌.എസ്‌ അവതരിപ്പിച്ച 'മണ്ടന്‍ ശിപ്പായി' മികച്ചനാടകം.
അണിയറയില്‍
കുട്ടികള്‍
‍അപു.പി.ഉത്തമന്‍
‍കൃഷ്ണചന്ദ്രന്‍
വൃന്ദ
സംഗീത
ലക്ഷ്മി ചന്ദ്രന്‍
‍ശാന്തി‍
ശിപായി
വിഷ്ണു.ബി.
പിന്നണിയില്‍
‍അനന്തുകൃഷ്ണന്
‍പ്രണവ്‌.പി.
ശ്രീജിത്ത്‌
ജോജി
അഭിജിത്ത്‌.വി.ജെ.
ശ്യാം
ജിതിന്‍
ശ്രീലാല്‍
വിഷ്ണു.എം.എ.
ഗിരിശങ്കര്‍
സുധിന്‍
സാങ്കേതിക സഹായം
വിനീഷ്‌ കളത്തറ
ബാലേട്ടന്‍[നമ്മുടെ മലയാളം സാര്‍]
ബിന്ദു ടീച്ചര്‍
ഹരിദാസ്‌ സാര്‍
ലിജി ടീച്ചര്‍
‍ലൈല ടീച്ചര്‍
‍അജന്ത ടീച്ചര്‍
‍അനില്‍കുമാര്‍ സാര്‍
‍സണ്ണി സാര്‍
‍പൊന്നമ്മ ടീച്ചര്‍

Thursday 15 November 2007

ആദരാഞ്ജലികള്‍.


ദിവാസി നേതാവും

ഫോക്കുലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്ന

പി.കെ.കാളന്റെവേര്‍പാടില്‍ ഞങ്ങള്‍ ഖേദിക്കുന്നു...

ശാസ്ത്രഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേള 2007-08.

.കിളിമാനൂര്‍ .ആര്‍.ആര്‍.വി.എച്ച്‌.എസ്സില്‍ വച്ച്‌ നടന്ന പ്രവൃത്തിപരിചയമേളയില്‍ ഞങ്ങടെ സ്കൂളിന്‌ സയന്‍സ്‌ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു.സയന്‍സ്‌ പ്രോജക്ടില്‍ മൂന്നാം സ്ഥാനവും ശാസ്ത്ര കോണ്‍ഫറന്‍സില്‍ നല്ല ചോദ്യം ചോദിച്ച നിത്യക്ക്‌ സമ്മാനങ്ങളും ഗണിതവിഭാഗത്തില്‍ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഞങ്ങടെ സ്കൂളിന്‌ ലഭിച്ചു.ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സ്കൂളും ഞങ്ങളുടേതാണ്‌.
-യദുകൃഷ്ണന്‍

Wednesday 14 November 2007

അമ്മാവന്‍ പാറയിലേക്ക്‌ പോകാം


നെടുമങ്ങാട്ടില്‍ നിന്ന് അഞ്ച്‌ കിലോമീറ്റര്‍ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവന്‍ പാറ.ഇതിനു മുകളില്‍ നിന്ന് നേൊക്കുമ്പേൊള്‍ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാന്‍ കഴിയുമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അമ്മാവന്‍ പാറയില്‍ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാര്‍ വെടിവച്ച്‌ തകര്‍ത്തു ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാര്‍ ആഗ്രഹിക്കുന്നത്‌. വെറുതെ പാര്‍ക്കിലും, ബീച്ചിലുംഅലയാതെ അമ്മാവന്‍ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....
-സോണിത്ത്‌

Tuesday 13 November 2007

ഭൂമിപ്പന്തു തുരന്ന്‌ പാതാളത്തിലേക്ക്‌

മീഡിയാക്ടിന്റെ ആഭിമുഖ്യത്തില്‍ വെള്ളയമ്പലത്തുള്ള സ്പേസ്‌ എന്ന സ്റ്റുഡിയോയില്‍ വച്ച്‌ തയ്യാറാക്കിയ റേഡിയോചിത്രീകരണമാണ്‌ 'ഭൂമിപ്പന്തു തുരന്ന്‌ പാതാളത്തിലേക്ക്‌'.ഇതില്‍ കരിപ്പൂര്‍ സ്കൂളിലെ 15ഓളംകുട്ടികള്‍ പങ്കെടുത്തിരുന്നു.ഇന്ന് കുട്ടികളും മുതിര്‍ന്നവരും ഒരു കൌതുകവസ്തുവായി കാണുന്ന എസ്കവേറ്റര്‍[ജെ.സി.ബി.]പ്രകൃതിയില്‍ വിതയ്ക്കുന്ന നാശങ്ങളെക്കുറിച്ചാണ്‌ ഇതില്‍ പറയുന്നത്‌.ആകാശവാണി-യിലെ പ്രഭാതഭേരി അവതാരകനായ ശ്രീഉണ്ണികൃഷ്ണന്റേയും മീഡിയാക്ട്പ്രവര്‍ത്തകരുടേ യും സഹായസഹകരണങ്ങലോടെ 15മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രീകരണം കുട്ടികള്‍തയ്യാറാക്കി.ഈ ചിത്രീകരണത്തില്‍ ജെ.സി.ബി.ഓപ്പറേറ്ററായ ശ്രീ.വാണ്ട ജയന്റേയുംഎസ്കവേറ്റര്‍ എന്ന കഥയുടെ രചയിതാവ്‌ശ്രീ.പി.കെ.സുധിയുടേയും സ്കൂള്‍ അധ്യാപകനായ ശ്രീ.ബി.ബാലചന്ദ്രന്റെയും അഭിമുഖശ്കാങ്ങളും ശ്രീ മോഹനകൃഷ്ണന്‍ കാലടിയുടെ 'പന്തുകായ്ക്ക്കുന്ന മരം' എന്ന കവിതയും ശ്രീ.പി.കെ.സുധിയുടെ 'എസ്കവേറ്റര്‍'എന്ന കഥാഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ശ്രീജ,തുഷാര,അരുണ്‍കുമാര്‍,യദുകൃഷ്ണന്‍,സുധന്യ,ശാന്തി‍..എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു.
-യദു,സോണിത്ത്‌,ജിതിന്‍,സുധന്യ,തുഷാര,ശ്യാമ..

Thursday 8 November 2007

സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


പൊന്മുടി

61 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ റിസോര്‍ട്ട്‌. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരമുള്ള പൊന്മുടിയില്‍ അരുവികള്‍,അപൂര്‍വ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാന്‍ പാര്‍ക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാര്‍ അരുവിയും പ്രധാന ആകര്‍ഷണം.

Tuesday 6 November 2007

എഴുത്ത്‌

ഞങ്ങളുടെ കഥാകാരി-ഗീതു.ജി.9.സി ഗീതുവിന്റെ 'എഴുത്ത്‌' എന്നകഥവായിക്കൂ ആസ്വദിക്കൂ!
എഴുത്ത്‌
ഒഴിവു ദിവസത്തിന്റെ ബോറടിമാറ്റാനായാണ്‌ എന്തെങ്കിലും എഴുതാം എന്ന് കരുതി പേപ്പറും പേനയും എടുത്തത്‌.അപ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കിയത്‌.അരെപ്പോലെ എഴുതണം എങ്ങനെ എഴുതണംവേണ്ട,കഥയെഴുത്ത്‌ വേണ്ട,കവിതയെഴുതാം. അപ്പോഴുംപ്രശ്നം.ആശാനെപ്പോലെയോ എഴുത്തച്ഛനെപ്പോലെയോ? ഞാനെന്റെ മുമ്പിലുള്ള കണ്ണാടിയിലേയ്ക്ക്‌ നോക്കി.അപ്പോള്‍ എന്റെ മുഖം ആശാനെപ്പോലെയും എം.ടി.യെപ്പോലെയും കാണപ്പെട്ടു.എന്റെ ഈ സംഭ്രമാവസ്ഥയിലാണ്‌അവന്‍ മൂളിപ്പാട്ടുമായി കടന്നുവന്ന്‌ എന്റെമൂക്കിന്തുമ്പില്‍ ഇരുന്നത്‌.പാവംഅവിടിരുന്നോട്ടെ.ഇത്രയും ദൂരംപറന്നുവന്നതല്ലേ?.കുറച്ചുകഴിഞ്ഞപ്പോള്‍ എന്നെപ്പോലെ അവനും ബോറടിച്ചുകാണും!അവനും പറന്നുപോയി. ഞാന്‍ മൂരിനിവര്‍ന്നിരുന്നു. ഇപ്പോള്‍ കണ്ണാടിയില്‍ തെളിയുന്നത്‌ എന്റെ പ്രതിബിംബം തന്നെയാണ്‌. ഞാന്‍ പേപ്പറും തീപ്പെട്ടിയുമെടുത്ത്‌ പുറത്തേക്ക്‌ നടന്നു.
കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്‌ നമ്മുടെ കേരള നാട്‌
മലയാളം എന്നൊരു നാട്‌ നമ്മുടെ കേരള നാട്‌
കേളികൊണ്ടുണരുന്ന നാട്‌നമ്മുടെ കേരള നാട്‌
മാബലി വാണൊരു നാട്‌ നമ്മുടെ കേരള നാട്‌
കേരം തിങ്ങും നാട്‌ നമ്മുടെ കേരള നാട്‌
പച്ച പുതച്ചൊരു നാട്‌ നമ്മുടെ കേരള നാട്‌
കുയിലുകള്‍ പാടും നാട്‌ നമ്മുടെ കേരള നാട്‌
നെന്‍ മണി വിരിയും നാട്‌ നമ്മുടെ കേരള നാട്‌
മത സൌഹാര്‍ദം പൊന്‍ കൊടി വീശും കൈരളി എന്നൊരു നാട്‌
ഉള്ളൂര്‍,നമ്പ്യാര്‍, വള്ളത്തോളും ശീലുകള്‍ പാടിയ നാട്‌
ഭരത്‌ ഗോവിന്ദ്‌. ജി,എസ്‌

Friday 2 November 2007

സ്കൂളിന്റെ ചരിത്രത്താളിലേയ്ക്ക്‌.

1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള സ്ഥാപിച്ച ഒരു കുടിപ്പള്ളിക്കൂടമാണ്‌ കരിപ്പൂര്‍ ഗവ. എച്ച്‌.എസ്സ്‌.ആയിത്തീര്‍ന്നത്‌.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ള.ആദ്യം മൂന്നാം ക്ലാസ്സുവരെയും തുടര്‍ന്ന്‌ അഞ്ചാം ക്ലസ്സുവരെയും ക്ലസ്സ്‌ നടത്തിയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി പീതാംബരന്‍ നായരാണ്‌. ജ്ഞാനമുത്തു,ദാക്ഷായണിടീച്ചര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായി.1975 ഒക്‌ടോബറില്‍ യു.പി.സ്കൂളായി.തുടര്‍ന്ന്‌ 1981ല്‍ എച്‌.എച്ച്‌.എസ്‌.ആയി.1982,മാര്‍ച്ച്‌ ആദ്യ എസ്‌.എസ്‌.എല്‍.സി.വിജയം പൂജ്യമായിരുന്നു.ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ 1050 ഓളം കുട്ടികള്‍ പഠിക്കുന്നു.45ജീവനക്കാരുണ്ട്‌.നെടുമങ്ങാട്‌ മുന്‍സിപ്പാലിറ്റിയില്‍ വ്യത്യസ്തമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളും ഞങ്ങളുടേതാണ്‌.

Saturday 20 October 2007

ആടാം പാടാം

ചിരട്ടയും നൂല്‍ക്കമ്പിയും പാട്ടയും ഒട്ടുകറയും കൊണ്ട്‌ ഞങ്ങള്‍
സംഗീതോപകരണങ്ങള്‍ ഉണ്ടാക്കി.അങ്ങനെ ഒരു ഗായകസംഘം.
നവംബര്‍ ഒന്‍പതിനു 'ആടാം പാടാം' അരങ്ങിലെത്തി.
പോണിച്ചെണ്ട
തകരപ്പാട്ടയുടെ വായില്‍ ഒട്ടുകറ[റബ്ബറിന്റെ]പരത്തി റബ്ബര്‍ ബാന്റ്‌ കൊണ്ട്‌ കെട്ടിയുണ്ടാക്കി.
ഒരു ചൂരല്‍ക്കമ്പിന്റെ അറ്റത്ത്‌ തുണി കെട്ടി കോലുണ്ടാക്കി.
നാട്ടുവീണ
പാഴായ തടിത്തുണ്ടില്‍ കങ്കൂസുനൂലുകെട്ടി പരുവപ്പെടുത്തിയെടുത്തു.
കുഴല്
‍പി.വി.സി.പൈപ്പുകൊണ്ടു കുഴല്‍.നല്ല കിടിലം മുഴക്കം.
വിജയ്‌ കമ്പോസറായുള്ള ഈ സംഘത്തില്‍ അപു.പി.ഉത്തമന്‍,ശാന്തിഭൂഷണ്‍,ജിതിന്‍,സനല്‍,ശ്രീലാല്‍,പ്രണവ്‌,അക്ഷയ്‌,അരുണ്‍,ശ്യാംദേവ്‌,
അനൂപ്‌ അഗസ്റ്റിന്‍,കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
അപു.പി.ഉത്തമന്‍
‍ശാന്തി‍
ജിതിന്‍

Thursday 18 October 2007

കോയിക്കല്‍ കൊട്ടാരം

നെടുമങ്ങാടിന്റെ മണ്ണില്‍ ചരിത്ര-സ്മൃതികളുണര്‍ത്തി നില്‍ക്കുന്നു ഈകൊട്ടാരം.തിരുവിതാം കൂറിലെ ഇളവല്ലൂര്‍നാട്‌ എന്ന കൊച്ചു രാജ്യം നെടുമങ്ങാടും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു.ഇവിടുത്തെ താവഴികളില്‍ ഒന്നായ പേരകം സ്വരൂപത്തിന്റെ ആസ്താനമന്ദിരമായിരുന്നു.ആറ്റിങ്ങല്‍ ഇളയ തമ്പുരാട്ടിയായ ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരംപണികഴിപ്പിച്ചത്‌.1677 മുതല്‍1684 വരെ അവര്‍ ഇവുടത്തെ ഭരണം നടത്തി.മാര്‍ത്താണ്ഡ-വര്‍മ്മ മഹാരാജാവിന്റെ കാലത്ത്‌ ഈ കൊട്ടാരം വേണാട്‌ രാജവംശത്തിന്റെ കൊട്ടാരങ്ങളില്‍ ഒന്നായി.സ്വതിതിരുനാള്‍ രാജാവിന്റെ മാതാവായ റാണിലക്ഷിഭായിയാണ്‌ അവസാനമായി[1809]കോയിക്കല്‍ കൊട്ടാരത്തില്‍താമസിച്ചത്‌.കോയിക്കല്‍ കൊട്ടാരത്തിന്റെ നാലുകെട്ടിന്റെ ആകൃതിയിലാണ്‌ കൊട്ടാരത്തിന്റെനടുമുറ്റത്തേക്കു വീഴുന്ന വെള്ളം പുരത്തേക്ക്‌ ഒഴുകുന്നതിന്‌ കരിങ്കല്‍ കൊണ്ടുള്ളകുഴലുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.അടിയന്തര ഘട്ടങ്ങളില്‍ രാജാവിനും കുടുമ്പാഗങ്ങള്‍ക്കും രക്ഷപ്പെടുന്നതിനു വേണ്ടി കൊട്ടരത്തിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള തുരങ്കം രണ്ടു കിലോമീറ്റര്‍ അകലെയുള്ള കരുപ്പൂര് ‍വരെയുണ്ടായിരുന്നു.1979-ല്‍ സംസ്ഥാനപുരാവസ്തുവകുപ്പ്‌കോയിക്കല്‍കൊട്ടാരം ഏറ്റെടുത്തു.കേരളത്തിന്റെ ആദ്യ നാടന്‍ കലാമ്യൂസിയവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാണയശേഖരണ മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.


കൊട്ടാരത്തിലേക്ക്‌സ്വാഗതം.
നെടുമങ്ങാട്‌ ബസ്സ്‌സ്റ്റാന്റില്‍ നിന്ന്‌ സത്രംമുക്കിലേക്ക്‌ പോകുന്ന വഴിയില്‍ ശിവങ്കോവിലിന്‌ സമീപം.

Thursday 11 October 2007

മാതൃഭൂമിയില്‍ കുട്ടികളുടെ കിളിത്തട്ട്‌




മാതൃഭൂമിയുടെ നെറ്റ്‌വര്‍ക്ക്‌ പേജില്‍ നമ്മുടെ
ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത വന്നു.
വായിക്കുവാന്‍: http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=127&general_ns_dt=2007-10-12&general_archive_display=yes&Farc=



ആദരാഞ്ജലികള്‍


അന്തരിച്ച
പ്രശസ്ത കഥാകാരന്_
ശ്രീ.സി.വി. ശ്രീരാമന്‌
ഞങ്ങളുടെ ആദരാഞ്ജലികള്‍.

ഞങ്ങള്‍ കണ്ട സിനിമ

ഞങ്ങള്‍ കണ്ട സിനിമ-'ഫാദര്‍'[മജീദ്‌ മജീദി].നല്ലൊരു ചിത്രമായിരുന്നു.ഒരു പതിനാലു വയസ്സുകാരന്റെ കഥയാണിതു പറയുന്നത്‌.ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കഥാനായകന്‍ അമ്മയേയുംപെങ്ങള്‍മാരെയും പോറ്റാനായി ജോലി ചെയ്യാനിറങ്ങുന്നു.എല്ലവരും കാണണം.

യദു
അഭിനു

Friday 5 October 2007

ചക്കക്കുരു കറികള്‍

ആവശ്യമായ സാധങ്ങള്‍
1.ചക്കക്കുരുആവശ്യതിന്‌ 2.വെളുത്തുള്ളി 3.ജീരകം 4.ചുവന്നുള്ളി 5.മഞ്ഞള്‍ 6.തേങ്ങ 7.മുളക്‌ 8.ഉപ്പ്‌ . തയ്യാറാക്കുന്ന വിധം.
ചക്കക്കുരു തോടു കളഞ്ഞിട്ട്‌ വെള്ളരിക്കക്കഷ്ണം പോലെ ചക്കക്കുരു അരിയുക. അടുപ്പില്‍ വച്ചശേഷംഅതിനെ വേവിച്ച്‌ ഉടക്കുക. മേല്‍ പറഞ്ഞ ചേരുവകള്‍ അരച്ച്‌ ചേര്‍ക്കുക, കറി തിളച്ച ശേഷം കടുകു വറുത്തിടുക.പരിപ്പുകരിയുടെ അതേ മാതൃകയിലുള്ള ഇതു വെന്തു കഴിയുമ്പോള്‍ മഞ്ഞ നിറത്തിലായിരിക്കും.
ചക്കക്കുരു മെഴുക്ക്‌ പെരിട്ടി
ആവശ്യമായ സാധനങ്ങള്‍
1.മുളക്‌ 2.ഉള്ളി 3.വെളുത്തുള്ളി 4.ചക്കക്കുരു നീളത്തിനരിഞ്ഞത്‌
തയ്യാറാക്കുന്ന വിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ ചതച്ച്‌എണ്ണമൂക്കുമ്പോള്‍ എണ്ണയിലിട്ട്‌ ചക്കക്കുരുവും ചതച്ച്‌ ചേരുവകളുമിട്ട്‌ വഴറ്റിയെടുക്കുക. ഇത്‌ വെന്ത്‌ വരുമ്പോള്‍ ചുവപ്പ്‌ നിറത്തിലായിരിക്കും.
വിനീത്‌
9 c

Thursday 4 October 2007

സ്കൂള്‍ വിശേഷങ്ങള്‍

നെടുമങ്ങാട്ടെ വായ്മൊഴി വഴക്കം
ത്താം ക്ലാസ്സിലെ മലയാളം പ്രോജെക്റ്റ്‌ വിഷയങ്ങള്‍ മലയാളപാഠാവലിയേയും [4-10]നെടുമങ്ങാടു പ്രദേശത്തെ വായ്മൊഴി വഴക്കത്തേയും കുറിച്ചായിരുന്നു.തിരോന്തരത്ത ഭാഷ +പരിഹാസത്തിനുള്ള ഒരു വിഷയമായതെന്തുകൊണ്ട്‌ എന്ന ചര്‍ച്ചയുണ്ടായി.ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ പഴമക്കാര്‍ ആഭാഷയെ നെഞ്ചേറ്റി ലാളിക്കുന്നു.കാസര്‍കോട്‌ മുതല്‍ കൊല്ലം വരെയുള്ള വായ്മൊഴിവഴക്കങ്ങള്‍ക്കില്ലാത്ത അയിത്തം ഞങ്ങളുടെ അമ്മമലയാളത്തിനെങ്ങനെ വന്നുകൂടി.

-ശാന്തി10.എ

ആദരാഞ്ജലികള്‍


നുഷ്യസ്നേഹിയായ ഒരു നിരൂപകനെയാണ്‌ എം എന്‍ വിജയന്റെ മരണത്തിലൂടെ മലയാളിക്കു നഷ്ടമായത്‌. നമ്മുടെ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട മേഖലകളില്‍ അദ്ദേഹം കാര്യമായ ചുവടുവെപ്പുകളാണ്‌ നടത്തിയത്‌. പ്രഗത്ഭനായ അധ്യാപകനും പ്രഭാഷകനുമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിക്കുന്നു.

കുട്ടികളുടെ നാടകാചാര്യന്‍ അന്തരിച്ചു


കുട്ടികളുടെ നാടകാചാര്യന്‍ ശ്രീ. കെ. കൊച്ചുനാരായണ പിള്ള അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലുള്ള രംഗപ്രഭാത്‌ എന്ന കുട്ടികളുടെ നാടകവേദി പ്രൊഫ. ജി.ശങ്കരപ്പിള്ളയും കൊച്ചുനാരായണ പിള്ളയും ചേര്‍ന്നാണ്‌ രൂപീകരിച്ചത്‌. കേരളത്തിലെ കുട്ടികളുടെ നാടകവേദി എന്ന നിലയില്‍ രംഗപ്രഭാത്‌ ചെയ്തുകൊണ്ടിരിക്കുന്ന സേവനം വളരെ വലുതാണ്‌.അദ്ദേഹത്തിന്‌ ഞങ്ങളുടെ ആദരാഞ്ജലികള്‍

Wednesday 3 October 2007

പ്ലാസ്റ്ററിട്ട പരിസ്ഥിതി

ങ്ങള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ നെടുമങ്ങാടു നഗരസഭയിലെ പ്രദേശങ്ങളില്‍ പാരിസ്ഥിതിക ചരിത്ര പഠനയാത്ര നടത്തി.500 കുട്ടികളുടെ 'ഉത്സവയാത്ര'.
അനുനിമിഷം മുന്നേറുന്ന ഈ ഭൂമിയുടെ പഴയകാലത്തിലേക്ക്‌` ഒരു മടക്കയാത്ര.
പക്ഷേ ഒരിടവഴിയില്‍ കാലു മടുത്തു ഞാന്‍ ദാ... താഴെ.ഹൊ!എന്തൊരു വേദന!വേദന മാറും- ഞാന്‍ കരുതി.ഒടുവില്‍ എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളിലായി.എന്റെ ഉത്സാഹമെല്ലാം വറ്റി.
കണ്ട കാഴ്ചകളാലും കാലിന്റെ നോവിനാലും ഈ പരിസ്ഥിതിദിനം എനിക്ക്‌ മറക്കാന്‍ കഴിയാത്ത അനുഭവമായി.



- മീര.പി.എസ്‌.
പത്ത്‌.

Tuesday 2 October 2007

പരസ്യങ്ങളിലെ ഭാഷയും സംസ്കാരവും

മ്പതാം ക്ലാസ്സിലെ മലയാളം പ്രോജക്റ്റിന്റെ വിഷയം പരസ്യങ്ങളിലെ ഭാഷയും സംസ്കാരവും എന്നതായിരുന്നു.78% പരസ്യങ്ങളും സ്ത്രീകളെ ഉപയോഗിച്ചുള്ളതാണെന്നു കണ്ടെത്തി.അശ്ലീലച്ചുവയുള്ളതും അസത്യവുമായ പരസ്യങ്ങളാണ്‌ അധികവും.പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ ആധിപത്യം പരസ്യങ്ങളില്‍ കണ്ടു.കുട്ടികളെക്കൊണ്ട്‌ പരസ്യവേല ചെയ്യിക്കുന്നതു ശരിയാണോ?

തോറ്റുമടങ്ങിയടങ്ങി പരീക്ഷ

സ്‌കൂളിലെ പത്താം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ടകുട്ടികള്‍ മലയാളം ഒന്നും രണ്ടുംപേപ്പറുകളുടെ പരീക്ഷ നടത്തി.ഗ്രൂപ്പുകളായി തിരിഞ്ഞ്‌ ചോദ്യങ്ങ‍ളും തയ്യാറാക്കി.എസ്‌.എസ്‌.എല്‍.സി.പൊതു-പരീക്ഷയുടെ മാതൃകയിലുംചിട്ടവട്ടങ്ങളിലുമാണ്‌ പരീക്ഷനടത്തിയത്‌.ഇന്വ്വിജിലേറ്റര്‍,ക്ലാര്‍ക്‌,പ്യൂണ്‍,സ്വീപ്പര്‍,വാല്വേറ്റര്‍ തുടങ്ങിയ തസ്തികകളിലെ ജോലികളെല്ലാം കുട്ടികള്‍ നന്നായി നിര്‍വഹിച്ചു.എഴുത്തുപരീക്ഷയില്‍ കുട്ടികള്‍ വരുത്തുന്ന വീഴ്ചകളെക്കുറിച്ച്‌ ഒരു നല്ല പഠനറിപ്പോര്‍ട്ടും തയ്യാറാക്കി. .




പരീക്ഷ നടത്തിയ കുട്ടിയുടെ അനുഭവം

അദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ മാത്രം പരീക്ഷ എഴുതി ശീലിച്ചിട്ടുള്ള അനുഭവമേ എനിക്കുള്ളൂ.പരീക്ഷ നടത്തിയപ്പോള്‍ ഒരു ഉത്തരക്കടലാസിനെ അദ്ധ്യാപകര്‍ എങ്ങനെയാണു വിലയിരുത്തുന്നതെന്നു മനസ്സിലായി.ഒരു പരീക്ഷയ്ക്ക്‌ ആവശ്യമായ ചോദ്യക്കടലാസിന്റെ നിര്‍മാണം മുതല്‍ മൂല്യനിര്‍ണയം വരെയുള്ള ഘട്ടങ്ങളില്‍ പങ്കാളിയാകാന്‍ കുട്ടികള്‍ സംഘടിപ്പിച്ച ഈ പരീക്ഷയിലൂടെ സാധിച്ചു.ഇതോടെ ഉത്തരമെഴുത്ത്‌ എന്നത്‌ ചോദ്യ നിര്‍മാണത്തെക്കാള്‍ നിസ്സാരമാണെന്ന് മനസ്സിലായി. തികച്ചും വ്യത്യസ്തമായ ഒരനുഭവം!

-അനില അരവിന്ദ്‌

10.എ

പരീക്ഷ എഴുതിയ ആളിന്റെ അനുഭവം

എന്റെ ചങ്ങാതിമാര്‍ തന്നെ തയ്യാറാക്കിയ ചോദ്യങ്ങളുടെ നിലവാരം എന്നെ അമ്പരപ്പിച്ചു.ഒരു പത്താം ക്ലാസ്സ്‌ പരീക്ഷയിലെ ചോദ്യങ്ങളുടെ മേന്മ അവയ്ക്കുണ്ടായിരുന്നു.അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കുവാന്‍ പറ്റി. ഞങ്ങളില്‍ എത്ര പേര്‍ പരീക്ഷയ്ക്കെത്തിച്ചേര്‍ന്നു എന്നറിയാന്‍ പരീക്ഷ നടത്തിയ കൂട്ടുകാര്‍ കൃത്യമായ രേഖകളും തയ്യാറാക്കി.

-അബിജിത്ത്‌

10.ബി

Monday 1 October 2007

പുസ്തകകുറിപ്പ്‌

കരിപ്പൂരു ഗവ:ഹൈസ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളുടെ കൂട്ടായ്മയുടെ നിറവായ 'ഇടവഴി'എന്ന പുസ്‌തകം വിദ്യാര്‍ഥികളുടെ വിജ്ഞാനത്തിന്റെ പ്രതീകമാണ്‌.മലയാളത്തില്‍ പ്രധാനപ്പെട്ട ചിലകഥകളുടെ ആസ്വാദനക്കുറിപ്പും,വിമര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.അതുപോലെ പലരുമായും അഭിമുഖം നടത്തി അതുമായി ബന്ധപ്പെട്ട വിവരണങ്ങളും ചേര്‍ത്തിട്ടുണ്ട്‌.പ്രശസ്തമായ 'ജോണി പാനിക്കും സ്വപ്നങ്ങളുടെ ബൈബിളും, ഡല്‍`ഹീെസ്‌` ക്രിമിനല്‍സ്‌ ടേര്‍ണ്‍ട്‌ സാഡിസ്റ്റ്‌ ',ചെങ്ങന്നൂര്‍ വണ്ടി തുടങ്ങിയ കഥകളുടെ ആസ്വാദനം കുട്ടികള്‍ വളരെ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്‌.ഇതില്‍ അദ്ധ്യാപകനോടും,മീന്‍ കച്ചവടക്കാരനോടും നടത്തിയ കൂടിക്കാഴ്ച വളരെ ചുരുക്കി ഭംഗിയായി തയ്യാറാക്കിയിരിക്കുന്നു.

-ഗൌതം 8.D

Thursday 27 September 2007

പരിഹാരബോധനക്ലാസ്സ്‌

കുട്ടികള്‍ രചിച്ച കഥകളുടെ പതിപ്പ്‌-'കിളിമൊഴികള്‍'-ഗീതു[9.C] പ്രകാശനം ചെയ്തു.

നെടുമങ്ങാടന്‍ ചെല്ലക്കിളികള്‍

വേ=ഈറ
തൂ=സുല്ല്
"അയേം വെട്ടണില്ല കൊയേം തിന്നണില്ല/ആട്ട്ക്കെന്തരപ്പോ..."

Tuesday 25 September 2007

ഇന്ന്‌ ഡിജിറ്റല്‍ പെയിന്റിംഗ്‌

ഞങ്ങളുടെ ചിത്രങ്ങള്‍
എന്തൊരു രസമായിരുന്നെന്നോ.!

Friday 21 September 2007

കുട്ടിയും കോലും

അല്‍പം വിശാലമായ ഒരു പ്രദേശം.അതാണു മൈതാനം.അവിടെ ഒരു കുഴി[15സെ.മീ.നീളവും2സെ.മീ. വീതിയും].കുഴിയുടെ നീളമുള്ള ഒരു കമ്പ്‌-കുട്ടി.അതിന്റെ നാലോ അഞ്ചോഇകമ്പ്‌.അതാണു കോല്‍.
കളിനിയമങ്ങള്‍
‍ഇരു തണ്ടി[ടീം]കളിലായി കുട്ടികല്‍ അണിനിരക്കണം.ഒരു ടീമംഗം കുഴിയുടെ കുറുകെ 'കുട്ടി'യെ വയ്ക്കുക.എന്നിട്ട്‌'കോല്‍'കുഴിയിലേയ്ക്കിട്ട്‌ അതിനെ തോണ്ടിയെറിയുക.ആ സമയം എതിര്‍ടീമിലെ ആരെങ്കിലും 'കുട്ടി'യെ തറ യില്‍ വീഴുന്നതിനു മുന്‍പ്‌ പിടിച്ചാല്‍ തോണ്ടിയെറിഞ്ഞയാള്‍ പുറത്തായി.'കുട്ടി' നിലത്തു വീണാല്‍ ഒരാള്‍ അതിനെ എടുത്ത്‌ കോല്‍ക്കാരന്റെ അടുത്തേയ്ക്ക്‌ എറിയുക.ഉടനെ കോലുകൊണ്ട്‌ 'കുട്ടി'യെ അടിച്ചു തെറിപ്പിക്കുക.അപ്പോള്‍ 'കുട്ടി'യെ പിടിച്ചാലും 'കോലു'പിടിച്ചവന്‍ പുറത്തായി. പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 'കോല്‍' കൊണ്ട്‌ 'കുട്ടി'കിടക്കുന്നിടത്തേയ്ക്ക്‌ കുഴിയുടെ വക്കില്‍ നിന്നും എണ്ണുക.പൂര്‍ണ്ണമായി എത്ര 'കോല്‍' എണ്ണാന്‍ പറ്റുന്നുവോ അത്രയും പോയിന്റ്‌ കോലുകൊണ്ടു കളിക്കുന്ന ടീമിനു കിട്ടും.'കുട്ടി' കുഴിയുടെ ഒരു 'കോല്‍' ദൂരത്തിനുള്ളില്‍ [അടിച്ചാലും ഇല്ലെങ്കിലും]വീണാല്‍ കോലുകാരന്‍ പുറത്താണ`.ഈ രീതികളിലൂടെ ഒരു തണ്ടിയിലെ എല്ലാവരും പുറത്താ യാല്‍ അടുത്ത ടീമംഗങ്ങള്‍ക്കു 'കുട്ടി'യെ തോണ്ടാന്‍ തുടങ്ങാം.മറുടീം 'കോലുകളെണ്ണി' നേടിയ പോയിന്റ്‌ മറികടന്നാല്‍ ഈ ടീം ജയിച്ചു;അല്ലെങ്കില്‍ ആദ്യ ടീമും.ഇനി 'കുട്ടി'യോ 'കോലോ' തോണ്ടുന്നകുട്ടി കാരണം ഒടിഞ്ഞാല്‍ 'കുട്ടിയൊടിഞ്ഞമ്പാലേ' അല്ലെങ്കില്‍ 'കോലൊടിഞ്ഞമ്പാലേ' എന്ന് യഥാനുസരണം എതിര്‍ടീം വിളിച്ച്‌ അയാളെ പുറത്താക്കാം.പക്ഷെ കോലുകാരനാണു വിളിച്ചതെങ്കില്‍ പുറത്താവാതെ രക്ഷപ്പെടാം.പ്രാദേശികമായി അനേകം വ്യത്യസങ്ങള്‍ 'കുട്ടിയും കോലും' കളിയിലുണ്ട്‌.

Friday 17 August 2007

പ്ലാസ്റ്ററിട്ട പരിസ്ഥിതി

ങ്ങള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ നെടുമങ്ങാടു നഗരസഭയിലെ പ്രദേശങ്ങളില്‍ പാരിസ്ഥിതിക ചരിത്ര പഠനയാത്ര നടത്തി.500 കുട്ടികളുടെ 'ഉത്സവയാത്ര'.
അനുനിമിഷം മുന്നേറുന്ന ഈ ഭൂമിയുടെ പഴയകാലത്തിലേക്ക്‌` ഒരു മടക്കയാത്ര.
പക്ഷേ ഒരിടവഴിയില്‍ കാലു മടുത്തു ഞാന്‍ ദാ... താഴെ.ഹൊ!എന്തൊരു വേദന!വേദന മാറും- ഞാന്‍ കരുതി.ഒടുവില്‍ എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളിലായി.എന്റെ ഉത്സാഹമെല്ലാം വറ്റി.
കണ്ട കാഴ്ചകളാലും കാലിന്റെ നോവിനാലും ഈ പരിസ്ഥിതിദിനം എനിക്ക്‌ മറക്കാന്‍ കഴിയാത്ത അനുഭവമായി.

- മീര.പി.എസ്‌.
പത്ത്‌.എ